Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visa Fraud

Ernakulam

പോർച്ചുഗൽ വീസ തട്ടിപ്പ് : നീതുവിനെതിരെ മുനമ്പത്തും കേസ്

ചെറായി : പോർച്ചുഗലിൽ ജോലി വാഗ്ദാനം ചെയ്ത് അമ്പതോളംപേരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടംഗ സംഘത്തിലെ ചെറായി സ്വദേശി പ്ലാക്കൽ നീതു പ്രസാദിനെതിരെ മുനമ്പത്തും പൊലിസ് കേസെടുത്തു. മുനമ്പം ജനത ബീച്ച് റോഡ് ഭാഗത്തെ യുവതിയായ വീട്ടമ്മ നൽകിയ പരാതിയിൽ ബുധനാഴ്ചയാണ് കേസടുത്തത്.

പോർച്ചുഗലിലെ മരുന്നു കമ്പനിയിൽ പായ്ക്കിംഗ് ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് 2022 ഏപ്രിൽ 11ന് ഭർത്താവിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2 ,20,000 രൂപ നീതു പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തിരുന്നു. എന്നാൽ പിന്നീട് വീസ നൽകാതെ വന്നതിനെ തുടർന്ന് ഒരു ലക്ഷം രൂപ തിരികെ നൽകി. ബാക്കി 1,20,000 ആവശ്യപ്പെട്ടിട്ട് നൽകാതെ വന്നതിനെ തുടർന്നാണ് പരാതി നൽകിയത്.

തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വ്യാപകമായി തട്ടിപ്പ് നടത്തി ഇപ്പോൾ ദുബായിൽ കഴിയുന്ന നീതുവിനും കൂട്ടാളിയായ കൊല്ലം മുണ്ടക്കൽ സ്വദേശി ബെൻസൺ ബോയ് വർഗീസിനും എതിരെ വീസ തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞദിവസം ഞാറക്കൽ പൊലിസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കൂടാതെ പറവൂർ, തൃശൂർ സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്. വഞ്ചിതരായവരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.

Kerala

വീസ തട്ടിപ്പ്: അഞ്ചുലക്ഷം തട്ടിയ അന്പതുകാരി അറസ്റ്റിൽ

ചാലക്കുടി: അഞ്ചുലക്ഷം രൂപയുടെ വീസ തട്ടിപ്പുകേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർപ്രകാരം നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് കരുവന്തല മമ്മസ്രയില്ലത്ത് നിസ അബ്ദുൾ സലീം(50) ആണ് തൃശൂർ റൂറൽ പോലീസിന്‍റെ പിടിയിലായത്.

തിരുത്തിപ്പറന്പ് സ്വദേശി പുതിയപറന്പിൽ സ്റ്റേവിൻ പൗലോസിനു കാനഡയിലേക്കു വീസ ശരിയാക്കിനൽകാമെന്നു വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയശേഷം വീസയോ കൊടുത്ത പണമോ നൽകാതെ തട്ടിപ്പുനടത്തിയ കേസിലാണ് അറസ്റ്റ്.

ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിസ ഷാർജയിൽനിന്നു നെടുന്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. പോലീസ് നെടുന്പാശേരിയിലെത്തി അറസ്റ്റ് ചെയ്ത് ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

എസ്ഐമാരായ ഒ.ജി. ഷാജു, എ.വി. ലാലു, സന്തോഷ്, ജിഎഎസ്ഐ രജിനി ജോസഫ്, വിനോദ്, സിപിഒ സജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Kerala

വീസ തട്ടിപ്പ്: 5.80 ലക്ഷം തട്ടിയ യുവാവ് റിമാൻഡിൽ

കൊടുങ്ങല്ലൂർ: ഇറ്റലിയിലേക്കുള്ള വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് എറിയാട് പേബസാർ സ്വദേശിയിൽ നിന്ന് 5,80,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ (29) ആണു തൃശൂർ റൂറൽ പോലീസിന്‍റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2023-ലാണ് പ്രതികൾ ഇറ്റലിയിലേക്കു വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് 5,80,000 രൂപ അക്കൗണ്ട് വഴി വാങ്ങിയത്. വീസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണു പരാതി നൽകിയത്.

കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്‌സിപിഒ അരുണ്‍ സൈമണ്‍, സിപിഒമാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Latest News

Corehub Up